Wednesday 28 September 2011

നഗരം


1.  




മുഖത്ത്  ആഴ്ന്നിറങ്ങുന്ന
നിയോണ്‍  വെളിച്ചത്തെ 
വകഞ്ഞുമാറ്റി
സ്വയം ഇരുട്ടിലലിഞ്ഞു  
ചിതറിക്കിടക്കുന്ന  ഭക്ഷണപ്പൊതിയിലെ 
ഓരോ  അന്നത്തെയും
ആര്‍ത്തിയോടെ  തിന്നുന്ന  
തെരുവിലേക്ക്  വലിച്ചെറിയപ്പെട്ട  ബാല്യങ്ങള്‍ക്ക്‌ 
നഗരം ഒരുനേരത്തെ 
വിശപ്പിന്റെ  ഓര്‍മ്മപ്പെടുത്തലാവം. . . .


വിലകുറഞ്ഞ  ലോഡ്ജ്  മുറികളിലെ
കാലൊടിയാരായ കട്ടിലിനു  മുകളില്‍
വിയര്‍പ്പിന്റെ  മണമുള്ള  നൂരുരുപാ  നോട്ട്‌
കൈവെള്ളയില്‍  അമര്‍ത്തിപ്പിടിച്ച്
കിതപ്പടക്കുന്നവ്ര്‍ക്ക്
നഗരം  ഏതോ  പകുതിയില്‍  അകന്നുപോയ സ്വപ്നങ്ങളുടെ
ഉത്തരം  കിട്ടാത്ത  കടംകഥയാവാം.  . . .



സമ്പന്നതകളുടെ  നേര്‍കാഴ്ചകളില്‍ 
നാം   അറിയാത്ത ,
ക്ലബുകളിലെ  റോക്കും പോപും  കലര്‍ന്ന 
ലേസര്‍  തരംഗങ്ങള്ക്കിടയില്‍  
നാം  കേള്‍ക്കാത്ത  നിസ്സംഗതകളുടെ
ചില  ഒച്ചപ്പാടുകള്‍  
ഇന്നും  നഗരത്തിന്റെ  കണ്ണെത്താത്ത കോണുകളില്‍
വിറങ്ങലിച്ചു  കിടക്കുന്നുണ്ട് . . . .


----വൈശാഖ്---- 






2.




കുതിപ്പിന്റെ ഇരമ്പലുകലുമായ് ഒരു നഗരം....
ഇവിടെ, ബഹളങ്ങളുടെ മൂര്ദ്ധന്യതയില്‍
കേള്‍വി നഷ്ട്ടപ്പെട്ട
ഒരുകൂട്ടം മനുഷ്യര്‍,
നീണ്ടു നില്‍ക്കുന്ന നടപ്പാതകളില്‍
കാര്‍ബണ്‍ മോണോക്സൈഡും 
ഭുജിച്ചു കൊണ്ട് നീങ്ങുമ്പോള്‍,
കറുത്തിരുണ്ട നഗരത്തിന്റെ ഗര്‍ഭപാത്രത്തില്‍
ഒരു പകല്‍ കൂടി മുങ്ങിത്താഴുന്നു...
രാത്രിയുടെ നീണ്ട നാഴികകളെ ആഘോഷങ്ങളായ് മാറ്റാന്‍
ഈ നഗരം ഒരുങ്ങിക്കഴിഞ്ഞു...
കാമുകിയുടെ ചുണ്ടുകളിലെ കാമക്കറ കുടിച്ചു മടുത്തവര്‍
ഇരുട്ടില്‍ മറ്റൊരു 'പെണ്‍'നിഴല്‍ കണ്ടെത്താനുള്ള തിരക്കിലാണ്...
ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ  
'എസ്‌.എം.എസ്‌' പിച്ചച്ചട്ടിയിലേക്ക്
ചില്ലറ വാരിയെറിയുന്നവര്‍
വഴിയരികില്‍ വയറ്റത്തടിച്ചു പാടുന്ന
കുഞ്ഞിന്റെ മുഖത്തേക്ക്
കാര്‍ക്കിച്ചു തുപ്പുന്നു...
നിര്‍ത്താതെ കരയുന്ന
രാത്രിയുടെ തൊള്ളയില്‍
ചതിയുടെ ഈയമുരുക്കിയോഴിച്ച്
ആരൊക്കെയോ കടന്നു പോവുന്നു...
വീണ്ടും ഈ നഗരം
ഒരു പകലിനെ ജനിപ്പിക്കുമ്പോള്‍
ഞാന്‍ അറിയാതെ ഇതിനെ
സ്നേഹിച്ചു പോവുന്നു...!!!



---ദീപ----





Tuesday 27 September 2011

മഴ 


നിനക്കായ്‌ ഈ മഴ പെയ്യും.....
നിന്റെ നെറുകില്‍ ചുംബിച്ച്  
ഒരു കുഞ്ഞു മഴത്തുള്ളിയായി 
ഞാനും  ചിന്നിച്ചിതറും...
ആനന്ദകരമായ നിമിഷങ്ങള്‍
പെട്ടെന്ന്‍ മറന്നു കൊണ്ട്....
സ്വയം ഇല്ലാതായിക്കൊണ്ട്.....




 
യാചന 



ഇനിയെങ്കിലും നിശബ്ദതയെ നിങ്ങള്‍ ശബ്ദിക്കാന്‍ അനുവദിക്കൂ...
ബാഷ്പീകരിക്കപ്പെട്ട വികാരങ്ങള്‍ വീണ്ടും ഘനീഭവിക്കട്ടെ...
ചിന്തകളെ വാക്കുകളാല്‍ പൊതിഞ്ഞ്‌,
ശബ്ദങ്ങളുടെ ആഴവും പരപ്പും
ഞങ്ങള്‍ നിങ്ങള്‍ക്കായ്‌  കരുതി വയ്ക്കാം....







 തെറ്റ്


കറുപ്പായി വരച്ച വരകള്‍ പലതും
ഇന്നലത്തെ മഴ മായ്ചുകളഞ്ഞു.....
അറിയാതെ ആ മഴയില്‍
എന്റെ ഉള്ളം കറുത്തപ്പോള്‍,
  കാലവും കറുത്തിരുണ്ട മേഘവും 
എന്നെ കളിയാക്കിച്ചിരിച്ചു......




----ദീപ----
ജീവിതം

ഏറെ  വൈകിയാണ്
ഞന്‍  തിരിഞ്ഞു  നോക്കിയത്  , 
അപ്പോഴേക്കും
കാലം  എന്റെ  തോട്ടുപിറകിലെത്തിയിരുന്നു .
നിര്‍ത്താതെ ഓടി . . .
കഴിഞ്ഞില്ല ,
ഞാനും  ഓര്‍മ്മയായി . . . .




 അവശേഷിപ്പ്.

ജ്യാമിതിയുടെ  നിയമങ്ങള്‍ക്ക്  നിര്‍വചിക്കാനവാതെ  
നീണ്ടുകിടക്കുന്ന ഇരട്ടവരയന്‍  നോട്ടുബുക്കിലെ 
സമാന്തര  രേഖകള്ക്കിടയില്‍  മനസ്സിനെ  വരച്ചു
ഉടഞ്ഞുപോയ ഓര്‍മ്മകളുടെ  ചില്ലുകഷ്ണം കൊണ്ട്  കുത്തിയപ്പോള്‍
പ്രണയം ചോരയായ്
പുറത്തേക്കൊഴുകി . . .







ഇനിയെങ്കിലും . . . ?

ഭൂമിയുടെ  മാറില്‍  യന്ത്രങ്ങള്‍  നട്ട  
കോണ്‍ക്രീറ്റ്  മരങ്ങള്‍ക്ക് വേരുമുളക്കാന്‍
തുടങ്ങിയിരിക്കുന്നു . അവ  വളര്‍ന്നു  ഒരിക്കല്‍ 
ഭൂമിയുടെ  കഴുത്തില്‍  ചുറ്റും . .
.


ലോകത്തെ  മുഴുവന്‍  നിശബ്ദതയിലാഴ്ത്തി 
  ആ  അമ്മ  അവസാന  ശ്വാസവും  വലിച്
ഇരുട്ടിന്റെ  നിറവയറില്‍
അടുത്ത  ജന്മം  കാത്തു  കിടക്കും . . . .
















----വൈശാഖ്----

Monday 26 September 2011

രാത്രി 

 
ചിന്തയുടെ ഭാരങ്ങള്‍ ചുമലിലേറ്റി 

ചുറ്റുപാടുകളെ മറന്ന്‍

ഞാന്‍  ഇരുളില്‍ അലിയുന്നതിന്

ഏക സാക്ഷി.....




രാവ്

ജീവിതത്തിന്റെ പ്രതിബിംബം 

വഴിയോരങ്ങളില്‍ തേങ്ങിക്കരയുന്ന

അരവയരറുകളിലെക്ക്   

വെളിച്ചം വീശുന്ന നീണ്ട നാഴികകള്‍....





പ്രണയം 



എന്റെ ഇറ്റു വീഴുന്ന

കണ്ണീരൊപ്പാന്‍ എന്റെ നേര്‍ക്ക്‌ നീട്ടിയ

നിന്റെ നനുത്ത കൈവിരലുകള്‍ 




വിരഹം

 
നെഞ്ചില്‍ നീ കുത്തിയിറക്കിയ

കഠാര വലിച്ചൂരി,

'വീണ്ടും' 'വീണ്ടു'മെന്ന എന്റെ അലമുറ....




ഞാന്‍



മൂകതയുടെ അക്ഷമയില്‍

അസ്വസ്ഥയായ

അന്ധയായ സാക്ഷി.....  
   








----ദീപ----


Sunday 25 September 2011

നാളേയ്ക്കു വേണ്ടി...

ഇത്  ഒരു  ഓര്‍മ്മയാണ് . . 
ചിലപ്പോള്‍  ഒരു  ഓര്‍മ്മപ്പെടുത്തലാവാം.... 

ആശയം നഷ്ടപ്പെട്ട് എഴുത്ത്  മരിച്ചു  തുടങ്ങിയപ്പോള്‍, ആരോ  വലിച്ചെറിഞ്ഞുപോയ
അറ്റം കീറിയ  കടലാസ്സുകഷ്ണത്തിലെ അവസാന  അക്ഷരങ്ങളെ  കൂട്ടുപിടിച്ച്, 
മടിച്ചു  നിന്ന  പേനയെ  സര്‍  ഐസക്‌  ന്യൂട്ടന്റെ  ചലന  നിയമങ്ങളാല്‍ കീഴടക്കി 
ഞാന്‍ എഴുതിത്തുടങ്ങുകയാണ് . . .

പക്ഷെ  മുന്‍പേ  നടന്നവര്‍  പറഞ്ഞു  നിര്‍ത്തിയ
കഥകള്‍ക്ക്  തുടര്ച്ച നഷ്ടപ്പെടുന്നു . . .
അനാഥയായ  ഇരുട്ടിന്റെ  ഗര്‍ഭപാത്രത്തില്‍  കറുത്തിരുണ്ട്  കട്ടപിടിച്ചു  കിടക്കുന്ന  ഓര്‍മ്മകള്‍ക്ക്  
നിങ്ങളെ  രസിപ്പിക്കാനാവില്ല .
പക്ഷെ, നിങ്ങളുടെ  ബോധാമണ്ഡലത്തില്‍  പ്രതികരണത്തിന്റെ   
കണിക  രൂപപ്പെടുത്താന്‍  എനിക്ക്  കഴിഞ്ഞേക്കാം . .
അമ്മയുടെ  ഗര്‍ഭപാത്രം കുത്തിക്കീറി  പെണ്‍കുഞ്ഞിനെ  പുറത്തെടുത്  കാമക്കൊതി  മാറ്റുന്ന  കഴുകന്‍
കണ്ണുകള്‍ക്കെതിരെ . . .
പതിനെട്ടു  തികഞ്ഞവന്റെ  പൌര  സ്വാതന്ത്ര്യത്തെ
മൂലധനമാക്കി  വിദേശ  ബാങ്കുകളില്‍  ഗജനാവ്  പണിയുന്നവര്‍ക്കെതിരെ . . .
.അരക്കെട്ടിലുറപ്പിച്ച  നൈട്രൈടില്‍ വിരലമര്‍ത്തി  ആയിരം  ശവക്കല്ലറകള്‍      
തീര്‍ക്കുന്ന  ഹിംസ്ര  ജന്തുക്കള്‍ക്കെതിരെ. . .
നിറം  പറഞ്ഞു   തര്‍ക്കിച്ച്  ദൈവത്തെ  നൂറായ് പങ്കിടുന്ന  മാനവ  മൂല്യച്യുതിക്കെതിരെ . . 


.
ഇനിയെങ്കിലും നിങ്ങളുടെ  ശബ്ദത്തെ  ശ്വാസനാളത്തില്‍ തളച്ചിടാതിരിക്കുക ....
കൈകളുടെ  ചലന  സ്വാതന്ത്ര്യത്തെ നിഷേധിക്കാതിരിയ്ക്കുക . . .





അറ്റം  കീരിത്തുടങ്ങിയ  കടലാസ്  കഷ്ണത്തില്‍  ഞാന്‍  ഇത്ര  കൂടി  ചേര്‍ക്കുകയാണ് . . .

എന്റെ  അവസാന  അക്ഷരങ്ങളെ  കൂട്ടുപിടിക്കേണ്ടത്  ഇനി  നിങ്ങളാണ് . . .
ഒരുപക്ഷെ  ഇത്  ഒരു  തുടക്കാമായിരിക്കാം. . . .
 ഇതുവരെ  എന്നെക്കൂടി കീഴടക്കിയ  കപട  സദാചാരങ്ങള്‍ക്കെതിരെ
നമ്മള്‍  കൈകോര്‍ത്ത്   പുതിയ
നാളേയ്ക്കുള്ള തുടക്കം . . . .




----വൈശാഖ്----